പി.ആര്‍. ഹരികുമാറിന്റെ കവിതകള്‍

Visit www.prharikumar.net/

Saturday, November 11, 2006

കാഴ്ച

രാത്രിയുടെ ചലമിറ്റുന്ന
മുറിവായി ചന്ദ്രന്‍
മനമിടിച്ചു നിന്നു.
ചൊറിച്ചിലിന്‍റെ അസഹ്യതയില്‍
നക്ഷത്രങ്ങള്‍കണ്ണിറുക്കിയടച്ചു.
പെട്ടെന്ന്‌-
അസ്വസ്ഥതയുടെ സുഖാകാരം
മറച്ചുകൊണ്ട്‌-
നെടുംഭീതിയുടെ പെരുംകുപ്പായം
എനിക്ക്‌ മീതെ വന്നുവീണു.
ഇനി ഞാനെന്തു ചെയ്യും?
നാളെയുടെ നെന്‍മണികള്‍
പെറുക്കിയെടുക്കാനിനിയാര്‌?
എന്‍റെ ചോദ്യം-
ഒരു മറുചോദ്യത്തിന്‍റെ
കനച്ചമുഖത്തോടെ
എന്നെ വിട്ട്‌ പടിയിറങ്ങിപ്പോയി.
ഭാര്യ..കുട്ടികള്‍..മിത്രങ്ങള്‍..
ആരുണ്ടാവും?
എന്‍റെ നോട്ടം-
ഒരു മറുനോട്ടത്തിന്‍റെ
മുറിയുന്ന മൂര്‍ച്ചയോടെ
എന്നെ വിട്ട്‌ പടിയിറങ്ങിപ്പോയി.
ഞാനോ-
കാഴ്ചയില്ലായ്മയുടെ നിശ്ശൂന്യതയില്‍
ഭൂമി പിളരുന്നതും കാത്ത്‌-
പിന്നെയും-
ഭൂമിയുടെ കരയില്‍..
അന്യമായി, അനാഥമായി....
()
--------------------------
free web counter